സ്വപ്നങ്ങൾ കണ്ടു മടുത്തു..
അലസമായി ഉറങ്ങി മടുത്തു..
സമയമായി ഉണരാൻ പൊരുതാൻ...
ആരൊ അവനോടു മന്ത്രിച്ചു..
കണ്ണുകൾ തുറക്കാൻ ശ്രമിച്ചൂ..
ആരോ കണ്ണുകൾ പൊത്തിപ്പിടിച്ചു..
കരയാനായ് നാക്കു തുടിച്ചൂ...
ആരോ തൊണ്ടക്കു കയറി പിടിച്ചു..
ഓടാനയി കാലുകൾ പിടച്ചൂ..
ആരോ കാലുകൾ ചേർത്തു പിടിച്ചു..
കൈകൾ ഉയർത്താൻ ശ്രമിച്ചൂ..
ആരോ കൈകൾ പിറകിൽ ബന്ധിച്ചു..
മരിക്കാനായ് മനസു മന്ത്രിച്ചൂ..
പക്ഷെ നരകിക്കാൻ അവൻ കല്പിച്ചു..
ചെവികൾ മാത്രം സ്വതന്ത്രമായി നിന്നു..
എവിടെയോ കവിത മുഴങ്ങി..
“പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”
സുഖായില്ല.. എന്തോ എവിടെയോ മിസ്സിങ്ങ്..
ReplyDelete